കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ പേടകം സ്‌പേസ് എക്‌സ്

പദ്ധതിയുടെ ഭാഗമായി 100 കോടിയോളം ഡോളര്‍ സ്‌പേസ് എക്‌സിന് അനുവദിക്കും.

കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ പേടകം സ്‌പേസ് എക്‌സ്
spacex-to-deorbit-expiring-space-station

കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ പേടകം സ്‌പേസ് എക്‌സ് നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 100 കോടിയോളം ഡോളര്‍ സ്‌പേസ് എക്‌സിന് അനുവദിക്കും. വരും വര്‍ഷങ്ങളിലായി നാസയും സഖ്യരാജ്യങ്ങളും അന്താരാഷ്ട്ര ബഹികാകാശ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030 വരെ തുടരുമെന്നും 2031 ല്‍ പസഫിക് സമുദ്രത്തില്‍ ഇടിച്ചിറക്കുമെന്നും നാസ 2022 ല്‍ അറിയിച്ചിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷം ഭ്രമണപഥത്തില്‍ നിന്ന് നിലയത്തെ മാറ്റാനാണ് പദ്ധതി. ഇതിന് വേണ്ടിയാണ് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം ഉപയോഗിക്കുക. 2030 അവസാനത്തിലാവും സ്‌പേസ് എക്‌സിന്റെ പേടകം വിക്ഷേപിക്കുക. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവുമുള്ള ബഹിരാകാശ നിലയത്തെയാണ് സ്‌പേസ് എക്‌സ് പേടകം ഭ്രമണ പഥത്തില്‍ നിന്ന് വലിച്ചുമാറ്റുക. ശേഷം സ്‌പേസ് എക്‌സ് പേടകവും ബഹിരാകാശ നിലയവും ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇടിച്ചിറങ്ങും.നാസയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസുമാണ് ബഹിരാകാശ നിലയത്തിന്റെ നടത്തിപ്പുകാര്‍. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവരും ബഹിരാകാശ നിലത്തില്‍ പങ്കാളികളാണ്. നിലയത്തിന്റെ ഡീഓര്‍ബിറ്റ് പ്രക്രിയ പങ്കാളികളായ ഓരോ രാജ്യത്തിന്റേയും ചുമതലയാണെന്ന് നാസ പറഞ്ഞു. സ്‌പേസ് എക്‌സുമായുള്ള കരാറിനുള്ള ചെലവിന്റെ പങ്ക് ഈ രാജ്യങ്ങള്‍ വഹിക്കുമോ എന്ന് നാസ വ്യക്തമാക്കിയില്ല.ബഹിരാകാശ നിലയം 1998 ല്‍ വിക്ഷേപിക്കുമ്പോള്‍ 15 വര്‍ഷം വരെ പ്രവര്‍ത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് പലതവണ നിലയത്തിന്റെ കാലാപരിധി നീട്ടി. ഒടുവില്‍ 2030 വരെ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. റഷ്യ ഇതിനകം നിലയത്തിന്റെ പ്രവര്‍ത്തനക്ഷമതയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ നിലയത്തിന് പ്രായമേറുന്നതിന്റെ ലക്ഷണമായി ചില വിള്ളലുകള്‍ കണ്ടെത്തിയതായി ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ദൗത്യത്തില്‍ നിന്ന് പിന്‍മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ച റഷ്യ സ്വന്തം ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ദൗത്യത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.