ഗോത്ര കവയിത്രി ധന്യ വേങ്ങച്ചേരിയുടെ കവിതകള്‍ സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍

എണ്ണപ്പാറ വേങ്ങച്ചേരിയിലെ കൂലിപ്പണിക്കാരായ കൃഷ്ണന്റെയും കാരിച്ചിയുടെയും മകളാണ്.

ഗോത്ര കവയിത്രി ധന്യ വേങ്ങച്ചേരിയുടെ കവിതകള്‍ സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍
gotra-poet-dhanya-vengacheri-s-poems-in-university-curriculum

രാജപുരം: കവിതയുടെ ഗോത്രവഴികള്‍ ഊരു പിന്നിട്ട് ഉന്നത വിദ്യാപീഠങ്ങളിലേക്ക്. ഗോത്ര കവയിത്രി എണ്ണച്ചേരിയിലെ ധന്യ വേങ്ങച്ചേരിയുടെ 'മിരെനീര്' എന്ന ഗോത്ര കവിതാസമാഹാരത്തിലെ 'ഉട്ങ്കല്ത്ത കുപ്പായം' (ഉണക്കമീനിന്റെ കുപ്പായം) എന്ന കവിത എം.ജി. സര്‍വകലാശാല ഈ വര്‍ഷത്തെ ബി.എ. മലയാളം വിദ്യാര്‍ഥികള്‍ക്കുള്ള കീഴാളപഠനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.കണ്ണൂര്‍ സര്‍വകലാശാല എം.എ. മലയാളം വിദ്യാര്‍ഥികള്‍ക്കുള്ള ആധുനിക മലയാളം കവിതാവിഭാഗത്തില്‍ ധന്യയുടെ 'പേപ്പറില്‍ പടംകൊഴിച്ച് പൊനത്തിലേക്ക് ഇറങ്ങുമ്പോള്‍' എന്ന കവിത ഇടം നേടി. സ്വയംഭരണ സ്ഥാപനമായ ഫാറൂഖ് കോളേജിലെ ബി.എ. മലയാളം വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷംമുതല്‍തന്നെ ധന്യയുടെ 'രാമായണം' എന്ന കവിത പഠിക്കുന്നുണ്ട്. തുളുവിലാണ് കവിതകള്‍. ഇതിന് ലിപിയില്ലാത്തതിനാല്‍ മലയാളം ലിപിയാണ് ഉപയോഗിക്കുന്നത്. എണ്ണപ്പാറ വേങ്ങച്ചേരിയിലെ കൂലിപ്പണിക്കാരായ കൃഷ്ണന്റെയും കാരിച്ചിയുടെയും മകളാണ്.ഗോത്ര പെണ്‍കവിതകള്‍' എന്ന പുസ്തകത്തിന്റെ എഡിറ്ററായിരുന്നു ധന്യ. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനായി തിരഞ്ഞെടുത്ത അവസാന പത്ത് പുസ്തകങ്ങളിലൊന്ന് ഇവരുടെ ആദ്യ കവിതാസമാഹാരമായ 'മീരെനീര്' ആണ്. സ്‌കൂള്‍ പഠനകാലത്തുതന്നെ എഴുതിയിരുന്നെങ്കിലും പയ്യന്നൂര്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അധ്യാപകര്‍ നല്‍കിയ പ്രോത്സാഹനം വഴിത്തിരിവായി. എം.എ. സര്‍ഗാത്മക സാഹിത്യത്തിന് മലയാള സര്‍വകലാശാലയില്‍ ചേര്‍ന്നതോടെ മാതൃഭാഷയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് മാവിലന്‍ വിഭാഗത്തില്‍പെടുന്ന ധന്യയെ മാതൃഭാഷയായ തുളുവില്‍ എഴുതാന്‍ പ്രേരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.