പരസ്യമായ കലഹം ജനങ്ങളെ എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ അകറ്റും: ജോസ് കെ. മാണി എംപി

kerala congress m

Aug 29, 2026
പരസ്യമായ കലഹം ജനങ്ങളെ എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ അകറ്റും: ജോസ് കെ. മാണി എംപി

പാലാ: പദവികള്‍ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയില്‍ നിന്നും ജനങ്ങള്‍ കൂടുതല്‍ അകലുന്നതിന് കാരണമാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം ജില്ലാ ക്യാമ്പ് പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര സര്‍ക്കാരിന്‍റെ വര്‍ഗീയ അജണ്ടകള്‍ക്ക് വഴങ്ങാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയിട്ടും എന്തുകൊണ്ട് വലിയ പരാജയം സംഭവിച്ചു എന്ന ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് ഇപ്പോള്‍ എല്‍ഡിഎഫിന് ആവശ്യം. ഇതല്ലാതെയുള്ള ഏതു നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമായിരിക്കുമെന്ന ധാരണ മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും ഉണ്ടായിരിക്കണം. 

വി.ഡി.സതീശന്‍ നയിക്കുന്നു, ബിജെപി ഭരിക്കുന്നു എന്നപോലെയാണ് കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍. വി.ഡി സതീശനിലൂടെ ബിജെപി അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ ഭരണ തലത്തില്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

പിഎം ശ്രീയിലും ലൈഫ് ഭവന പദ്ധതിയിലുമുള്ള ബിജെപി അജണ്ടകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണെന്നും പ്രളയമടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണനേതൃത്വം വലിയ പരാജയമായിരുന്നു.മന്ത്രിമാര്‍ ഒരേ വിഷയങ്ങളില്‍ പരസ്പരവിരുദ്ധം ആയിട്ട് സംസാരിക്കുന്നത് മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വമില്ലായ്മയാണ് വിളിച്ചറിയിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.


കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ ക്യാമ്പ് അംഗീകരിച്ച പ്രമേയങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തിലും, എല്‍ ലിനോ പ്രതിഭാസത്തിന്‍റെ കാരണത്താലും കോട്ടയം ജില്ലയില്‍ വ്യാപകമായി ഉണ്ടാവുന്ന പ്രളയ ദുരിതത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നടപടികള്‍ എടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മീനച്ചിലാറും, മണിമലയാറും പ്രളയം മൂലം നിറഞ്ഞു കവിയുമ്പോള്‍ അധികമായി ഉണ്ടാകുന്ന പ്രളയ ജലം ഒഴുകി പോകുവാന്‍, ആറുകളുടെയും, തോടുകളുടെയും സംഭരണശേഷി ഉയര്‍ത്തണം. 

വേമ്പനാട്ടുകായലിന്‍റെ നഷ്ടപ്പെട്ട സംഭരണശേഷി വീണ്ടെടുക്കണം, കൃത്യസമയത്ത് തണ്ണീര്‍മുക്കം ബണ്ട് തുറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം.

വര്‍ഷങ്ങളായി മലയോരമേഖലയിലെ ജനങ്ങളുടെ മനസ്സിലെ തീയായ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച്, അവസാന നോട്ടിഫിക്കേഷന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാക്കാന്‍ കേന്ദ്രല്‍ സമ്മര്‍ദ്ദം ചെലുത്തണം. ജനവാസ മേഖലയിലെ വന്യമൃഗം ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ പെരുകിയ എണ്ണം കുറയ്ക്കുവാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണം.

കേരള കോണ്‍ഗ്രസ് എം ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രവര്‍ത്തനം നടത്തുവാന്‍ തീരുമാനിച്ചു. ജനകീയ വിഷയങ്ങളില്‍ പ്രാദേശികമായി സമരങ്ങള്‍ നടത്തുവാനും, കേരള കോണ്‍ഗ്രസിന്റെ കഴിഞ്ഞകാല പ്രവര്‍ത്തകരെയും നിലവിലുള്ള പ്രവര്‍ത്തകരെയും സംയോജിപ്പിച്ചുകൊണ്ട്, പാര്‍ട്ടിയുടെ ഈ കാലഘട്ടത്തിലെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ക്ലാസുകളും, സെമിനാറുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. 

റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍, എന്‍.ജയരാജ് ,ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോര്‍ജുകുട്ടി അഗസ്തി,ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി സക്കറിയ,സഖറിയാസ് കുതിരവേലി ,ജോസ് പുത്തന്‍കാല, സിറിയക് ചാഴികാടന്‍, പെണ്ണമ്മ ജോസഫ്, ബ്രൈറ്റ് വട്ടനിരപ്പേല്‍, ജോസഫ് ചാമക്കാല ,എ എം മാത്യു , ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സാജന്‍ കുന്നത്ത്, ടോബിന്‍ കെ അലക്‌സ്, ജോജി കുറത്തിയാടന‍, ജോസ് ഇടവഴിക്കല്‍, ലൂക്ക് മാത്യു, ഡിനു ചാക്കോ, ഡാനി തോമസ്, രാമചന്ദ്രന്‍ അള്ളുപുറം ,ജോ കൈപ്പന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.