മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടം ;ആനപാപ്പാന്മാരടക്കം ആറുപേര്‍ പ്രതികള്‍
ടക്കം പൊട്ടിച്ചു, ആനയുടെ ഇടച്ചങ്ങലവേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല, ആനയെ പരിപാലിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അശ്രദ്ധ കാട്ടി എന്നീ കുറ്റമാണ് പാപ്പാന്മാര്ക്കെതിരേയുളളത്.

കൊയിലാണ്ടി : കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തില്‍ സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേര്‍ത്ത് കേസെടുക്കാന്‍ പോലീസ്. നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പുതിയ വകുപ്പ് കൂടി ചേര്‍ക്കുന്നതോടെ കൂടുതല്‍ പേർ പുതുതായി പ്രതി പട്ടികയില്‍ വരും.
ക്ഷേത്രഭാരവാഹികള്‍, ആനപ്പാപ്പാന്‍ ഉള്‍പ്പെടെ ആറു പേരെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. പടക്കം പൊട്ടിച്ചു, ആനയുടെ ഇടച്ചങ്ങലവേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല, ആനയെ പരിപാലിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അശ്രദ്ധ കാട്ടി എന്നീ കുറ്റമാണ് പാപ്പാന്മാര്ക്കെതിരേയുളളത്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും അപകടത്തില്‍ കേസ് എടുത്തിട്ടുണ്ട്.വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.സംഭവത്തില്‍ സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് ഡിവിഷന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പേരാമ്പ്ര കോടതിയിലാണ് സോഷ്യല്‍ ഫോറസ്ട്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്