എരിയുന്ന വയറുമായി ഇനി മുണ്ടക്കയത്ത് ആരും ഇരിക്കേണ്ട;'വിശപ്പിന് ഒരു കൈത്താങ്ങ്' പദ്ധതി
ബൈപ്പാസ് റോഡരികിൽ നിങ്ങളെ കാത്ത് ഒരു ഭക്ഷണക്കൂടുണ്ട്. അതിൽ നിറയെ സ്നേഹത്തിന്റെ ചോറുപൊതികളും
![എരിയുന്ന വയറുമായി ഇനി മുണ്ടക്കയത്ത് ആരും ഇരിക്കേണ്ട;'വിശപ്പിന് ഒരു കൈത്താങ്ങ്' പദ്ധതി](https://akshayanewskerala.in/uploads/images/202406/image_870x_66681002cb1ee.jpg)
മുണ്ടക്കയം : എരിയുന്ന വയറുമായി ഇനി മുണ്ടക്കയത്ത് ആരും ഇരിക്കേണ്ട. ബൈപ്പാസ് റോഡരികിൽ നിങ്ങളെ കാത്ത് ഒരു ഭക്ഷണക്കൂടുണ്ട്. അതിൽ നിറയെ സ്നേഹത്തിന്റെ ചോറുപൊതികളും. ഇതിനെല്ലാം കടപ്പാട് ഒരുകൂട്ടം അമ്മമാരോടാണ്. വീട്ടിലെ ഇത്തിരി ഭക്ഷണം വാട്ടിയെടുത്ത ഇലത്തുമ്പിൽ ലഭിക്കുമ്പോൾ വിശന്നിരിക്കുന്നവന്റെ കണ്ണുകളിലും ആഴമുള്ള ഒരു കടലാണ്. കുടുംബശ്രീയിലടക്കം പ്രവർത്തിച്ച് പരിചയമുള്ള റബീന സിയാദിന്റെ മനസിലാണ് ആശയം വിരിഞ്ഞത്. നാട്ടിലെ മറ്റ് വീട്ടമ്മമാരും പിന്തുണയേകിയതോടെയാണ് 'വിശപ്പിന് ഒരു കൈത്താങ്ങ്' പദ്ധതി യാഥാർത്ഥ്യമായത്. നന്മ കൂട്ടായ്മയെന്നാണ് ഇവർ അറിയപ്പെടുന്നത്. മുണ്ടക്കയം ചാച്ചിക്കവലയിൽ കുടിവെള്ളം വിതരണം ചെയ്ത് കൊണ്ടായിരുന്നു തുടക്കം. പിന്നീട് ലഘുഭക്ഷണത്തിലേക്കും പൊതിച്ചോർ വിതരണത്തിലേക്കും കടക്കുകയായിരുന്നു. സമീപ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. വീട്ടിലേക്കുണ്ടാക്കുന്ന ഉച്ചയൂണിലെ വിഭവങ്ങൾ തന്നെയാണ് പൊതിച്ചോറിലുമാക്കുന്നത്.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)