മോദി സർക്കാർ 3.0 അധികാരമേറ്റു : മന്ത്രിസഭയില്‍ 30 ക്യാബിനെറ്റ് മന്ത്രിമാരും 41 സഹമന്ത്രിമാരും

INDIA

മോദി സർക്കാർ 3.0 അധികാരമേറ്റു : മന്ത്രിസഭയില്‍ 30 ക്യാബിനെറ്റ് മന്ത്രിമാരും 41 സഹമന്ത്രിമാരും

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, രവനീത് സിംഗ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി.ജവഹർലാല്‍ നെഹ്റുവിനുശേഷം ഒരു പ്രധാനമന്ത്രി തുടർച്ചയായി മൂന്നാമതും അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്‍ഞ ചെയ്തത്. മോദിക്കുശേഷം രണ്ടാമനായി രാജ്നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു.

അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ മന്ത്രിമാരായി തുടരും. ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും ക്യാബിനെറ്റിലെത്തി.ടിഡിപിയുടെ രാം മോഹൻ നായി‍ഡു, ജെഡിയുവിന്‍റെ ലല്ലൻ സിംഗ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെഡിഎസിന്‍റെ എച്ച്.ഡി. കുമാരസ്വാമി, എച്ച്എഎം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാർ.ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി. അഞ്ചു പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്.കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി മന്ത്രിസഭയിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.