ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആഗോള ആയ്യപ്പസംഗമം നടത്താമെന്ന് സുപ്രിംകോടതി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി.സി. അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി.എസ്. മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ ഹർജി ഫയൽ ചെയ്തിരുന്നു.