അക്ഷയ സംരക്ഷണത്തിനായുള്ള ബിൽ പാസാക്കണമെന്ന് ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ

മൂന്നര ലക്ഷത്തോളം നാശനഷ്ടങ്ങൾ

Aug 25, 2024
അക്ഷയ സംരക്ഷണത്തിനായുള്ള ബിൽ പാസാക്കണമെന്ന് ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ
nandhiyod akshaya
തിരുവനന്തപുരം :പാലക്കാട്  ജില്ലയിലെ നന്ദിയോട്  അക്ഷയ കേന്ദ്രത്തിനെതിരെയുള്ള ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഫോറം ഓഫ് അക്ഷയ സെന്റർ എൻട്രപ്രണ്ണേർസ്സ്‌   (ഫേസ് )സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ  ആവശ്യപ്പെട്ടു .  അക്ഷയ സംരക്ഷണത്തിനായുള്ള ബിൽ പാസാക്കണമെന്ന് ആവശ്യം നിലനിൽക്കെ അക്ഷയ കേന്ദ്രങ്ങൾക്കെതിരെ ഉണ്ടാവുന്ന ഇത്തരം പ്രവണതകളെ ഫേസ്   പ്രസിഡണ്ട് സ്റ്റീഫൻ ജോൺ ശക്തമായി അപലപിച്ചു.സംഭവത്തോടനുമ്പന്ധിച്ച് കവരത്തോട് സ്വദേശി സി മുകേഷിനെ  ഭാര്യയും നന്ദിയോട് നായ്ക്കന്പള്ള  സ്വദേശിയുമായ മോനിഷയുടെ പരാതിപ്രകാരം മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തു .  ഇന്നലെ രാവിലെ  ആണ് സംഭവം . നന്ദിയോട്  അക്ഷയ സംരംഭക ബിന്ദു വത്സൻ  അക്ഷയ കേന്ദ്രം തുറക്കുന്ന സമയത്ത്  കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫ് മോനിഷയുടെ  ഭർത്താവ് മുകേഷ്   കേന്ദ്രത്തിൽ വരുകയും സ്റ്റാഫുകളെ  ശാരീരികമായി  ആക്രമിക്കുകയും    കേന്ദ്രത്തിലെ മുഴുവൻ ഉപകരണങ്ങളും  (ആധാർ  ഉപകരണങ്ങൾ , ലാപ്ടോപ് , ടേബിൾ ) നശിപ്പിക്കുകയും ചെയ്തകയായിരുന്നു . ഏകദേശം മൂന്നര ലക്ഷത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് സെന്ററിൽ .നാലു വർഷത്തോളമായി മോനിഷയും ഭർത്താവ് മുകേഷും അകന്നുകഴിയുകയായിരുന്നു .മദ്യലഹരിയിലായിരുന്നു മുകേഷിന്റെ ആക്രമണം .
ആക്രമണവുമായി   പോലീസ് സ്റ്റേഷനിൽ  സംരംഭക ബിന്ദുവും പരാതി നൽകിയിട്ടുണ്ട് . അക്ഷയ ജില്ലാ  ഓഫീസിന്റെ ഭാഗത്തു നിന്ന്  ഇടപെടലുകൾ ഉണ്ടാവണം എന്നും സംരംഭക ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട് . നിയമ നടപടികൾ എത്രയും വേഗം പൂർത്തീകരിച്ചു ജനങ്ങളുടെ ആവശ്യ സേവനമായ അക്ഷയ കേന്ദ്രത്തെ ഉടനെ പ്രവർത്തന ക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ബിന്ദു വത്സൻ പറഞ്ഞു .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.