മൂന്നാം മോദി മന്ത്രിസഭയിൽ തുടരുമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി

മന്ത്രിസഭയിൽ നിന്നു താൻ രാജിവയ്ക്കുന്നുവെന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

മൂന്നാം മോദി മന്ത്രിസഭയിൽ തുടരുമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി
suresh-gopi-made-it-clear-that-the-third-modi-will-continue-in-the-cabinet

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ തുടരുമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. മന്ത്രിസഭയിൽ നിന്നു താൻ രാജിവയ്ക്കുന്നുവെന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനമാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്‍റെ വികസനത്തിനും സമൃദ്ധിക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സുരേഷ് ഗോപി കുറിച്ചു. നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന തരത്തിൽ രാവിലെ മുതൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വാർത്തകൾ പുറത്തുവന്നത്.തൃശൂരില്‍ മികച്ച വിജയം നേടി ലോക്‌സഭയില്‍ ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നിട്ടും കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാതിരുന്നതില്‍ അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.