ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം

പന്തളം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമത്തിന് പന്തളത്ത് തുടക്കമായി. സംസ്ഥാനത്തിന് അകത്ത് നിന്നും പു റത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ തന്നെ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. രാവിലെ പത്ത് മണിക്ക് ശരണ മന്ത്രങ്ങളാൽ നിറഞ്ഞ സദസിന്റെ അകമ്പടിയിൽ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ മൂന്ന് സെഷനുകളിലായി നടന്ന സെമിനാറുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല കര്‍മസമിതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. ‘ശബരിമലയുടെ വിശ്വാസം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തി. ‘ശബരിമലയുടെ വികസനം’ എന്നവിഷയത്തിലാണ് രണ്ടാമത്തെ സെമിനാര്‍. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. ‘ശബരിമല സംരക്ഷണം’ എന്ന വിഷയത്തില്‍ നടക്കുന്ന മൂന്നാമത്തെ സെമിനാറില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയാവതരണം നടത്തി.
150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികൾ, 60 ലധികം സന്യാസി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികൾ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികൾ, ക്ഷേത്ര ഭാരവാഹികൾ, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവർ, തന്ത്രി, രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാർ, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമായി. വിശാല ഹിന്ദു സംഗമത്തിനാണ് യഥാർത്ഥത്തിൽ അയ്യന്റെ പന്തളം സാക്ഷിയാകുന്നത്.
വൈകിട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴയിലുള്ള ശ്രീവത്സം മൈതാനത്ത് സമ്മേളനം ബിജെപി തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ക. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് പിഎന്‍. നാരായണ വര്‍മ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി ആമുഖ പ്രസംഗം നടത്തും. സ്വാമി ശാന്താനന്ദ മഹര്‍ഷി, തേജസ്വി സൂര്യ എംപി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ്, കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ പ്രസംഗിക്കും