എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് വോട്ട് ചെയ്തു,മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്

ആര്യാടൻ ഷൗക്കത്ത്. വി.ടി.കുഞ്ഞ് എൽപി സ്കൂളിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

Jun 19, 2025
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് വോട്ട് ചെയ്തു,മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്
MSWARAJ ARYADAN SHOUKATH

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് വോട്ട് ചെയ്തു. മാങ്കൂത്ത് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം വോട്ടർമാരെ കണ്ടശേഷമാണ് മടങ്ങിയത്.

എല്ലാവരും വോട്ട് ചെയ്യണമെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അച്ഛനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്. പ്രതികൂല കാലാവസ്ഥയിലും വോട്ട് ചെയ്യാൻ ആളുകളുടെ നീണ്ട നിരയാണുള്ളത്.‌

263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്.‌‌ ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. വി.ടി.കുഞ്ഞ് എൽപി സ്കൂളിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടുമെല്ലാം നടന്നത്. അതിനാൽ തന്നെ ആ ആവേശം വോട്ടെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച പോളിംഗ് നടക്കുമെന്ന് കരുതുന്നു. ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചുപിടിക്കുമെന്നും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.