കത്തിക്കുത്ത്: പിതാവും മകനും അറസ്റ്റിൽ

ആനിക്കാട് പൂപ്പള്ളിക്കുടിയിൽ സിൽജോ മൈക്കിൾ (52), മകൻ ഡിക്സൻ സില്‍ജോ (24) എന്നിവരാണ് പിടിയിലായത്

കത്തിക്കുത്ത്: പിതാവും മകനും അറസ്റ്റിൽ
kathikuth-father-and-son-arrested

മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിനു സമീപമുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ അച്ഛനെയും മകനെയും വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പൂപ്പള്ളിക്കുടിയിൽ സിൽജോ മൈക്കിൾ (52), മകൻ ഡിക്സൻ സില്‍ജോ (24) എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച രാത്രി ഒമ്പതരയോടെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിന് സമീപം ഡിക്സൻ സുഹൃത്ത് അടക്കമുള്ള നാലംഗ സംഘവുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും ഇത് വഴക്കിൽ കലാശിക്കുകയും ചെയ്തു. പിന്നീട് ഇയാൾ വീട്ടിൽ പോയി പിതാവ് സിൽജോയുമായി തിരിച്ചെത്തി. തുടർന്ന് സില്‍ജോ കത്തിയെടുത്ത് മകന് നൽകിയതോടെ ഇയാൾ സുഹൃത്ത് അടക്കമുള്ള നാലംഗ സംഘത്തെ ആക്രമിക്കുകയായിരുന്നു.ഇടുപ്പിന് താഴെ കുത്തേറ്റ വാഴക്കുളം സ്വദേശി ടോണിയെ (30) നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നാട്ടുകാർ അച്ഛനെയും മകനെയും തടഞ്ഞുവെച്ച് കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറുകയായിരുന്നു. കത്തി നൽകി കുത്താൻ പറഞ്ഞത് ഡിക്സന്റെ പിതാവ് സിൽജോയാണെന്ന് കണ്ടുനിന്നവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.