എരുമേലിക്ക് ആഘോഷരാവായി ചന്ദനക്കുട മഹോത്സവം ,അഭൂതപൂർവ്വമായ ജനത്തിരക്ക് ,ആഹ്ലാദത്തിലാറാടി ജനം

Jan 10, 2026
എരുമേലിക്ക് ആഘോഷരാവായി ചന്ദനക്കുട മഹോത്സവം ,അഭൂതപൂർവ്വമായ ജനത്തിരക്ക് ,ആഹ്ലാദത്തിലാറാടി ജനം
erumely chandanakudam

എരുമേലി :എരുമേലിയിൽ ചന്ദനക്കുടത്തിന്റെ പൂരംപെയ്തിറങ്ങിയ സന്ധ്യയാണ് കണ്ടുകൊണ്ടിരിക്കുന്നത് .മുമ്പെങ്കും ഉണ്ടാകാത്ത ജനക്കൂട്ടം ചന്ദനക്കുടരാവിനെ നെഞ്ചോടേറ്റിയ കാഴ്ചയാണ് കണ്ടത് . എരുമേലി ചന്ദനക്കുടം പൊതുസമ്മേളനം പള്ളി അങ്കണത്തിൽ

മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത്, ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു 

. മഹല്ലാ ജമാ അത്ത് പ്രസിഡന്റ്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. നേരത്തെ ആന്റോ ആന്റണി എം പി അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും മത-സാമുദായിക നേതാക്കളുമായുള്ള  ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽഉദ്‌ഘാടനം ചെയ്തു  . ജമാ അത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് പൊതുസമ്മേളനത്തിന് സ്വാഗതമാശംസിച്ചു . അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ജില്ലാ കളക്ടർ ചേതനകുമാർ മീണ ,ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് ,ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയി ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,എരുമേലി ഫൊറോനാ വികാരി  റെവ ഫാ .വർഗീസ് പുതുപ്പറമ്പിൽ,ഉൾപ്പെടെ വിവിധ മത  സമൂഹിക സാംസ്‌കാരിക ജന നേതാക്കൾ പ്രസംഗിച്ചു .

 
മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർപനച്ചി , ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട്, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, വൈസ്പ്രസിഡന്റ് സലീം കണ്ണങ്കര,ജോ.സെക്രട്ടറി നിഷാദ്, ചന്ദനക്കുടം കമ്മിറ്റി കൺവീനർ നൈസാം.പി.അഷറഫ് പുത്തൻവീട്, ഹക്കീംമാടത്താനി, അനസ് പുത്തൻ വീട്, ഷഹനാസ് മേക്കൽ, അബ്‌ദുൽ നാസർ ചക്കാലക്കൽ, മുഹമ്മദ് ഷിഫാസ് കിഴക്കേതിൽ, സി എ എം കരിം ,അൻസാരി പാടിക്കൽ എന്നിവർ നെത്ര്വതം നൽകി .

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പുളിക്കൻ ,ബിനു മറ്റക്കര ,രവീന്ദ്രൻ എരുമേലി ,റജി അമ്പാറ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ ,വിവിധ സംഘടനകൾ ,വകുപ്പുകൾ എന്നിവർ ചന്ദനക്കുടാ ഘോഷയാത്രയെ സ്വീകരിച്ചു

.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.