യുവതിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ അവസാന പ്രതിയും പിടിയിൽ

നാടുകാണി ചുരത്തിലെ കൊലപാതകം, അവസാന പ്രതിയും പിടിയിൽ.ഗൂഡല്ലൂരിലെ ഒളിത്താവളത്തിൽനിന്ന് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.

യുവതിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ അവസാന പ്രതിയും പിടിയിൽ
നജുമുദ്ദീൻ

കോഴിക്കോട്: യുവതിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ അവസാന പ്രതിയും പിടിയിൽ. കൊലപാതകം നടത്തിയ പ്രതികളെ സൈനബയുടെ ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച പിലാപ്പി നജുമുദ്ദീനെ (30)യാണ് ഗൂഡല്ലൂരിലെ ഒളിത്താവളത്തിൽനിന്ന് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.കഴിഞ്ഞ നവംബറിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് സൈനബയെ കാറിൽ കയറ്റി കൊണ്ടുപോയി ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണവും പണവും മോഷ്ടിച്ച സംഘം മൃതദേഹം തമിഴ്നാട്ടിലെ നാടുകാണി ചുരത്തിൽ തള്ളി ഗൂഡല്ലൂരിലേക്ക് കടന്നു. കൊലപാതകം നടത്തിയ ഒന്നും രണ്ടും പ്രതികളെയും സ്വർണവിൽപനക്ക് സഹായിച്ച മറ്റു രണ്ടു പ്രതികളെയും തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽനിന്നും സേലത്തുനിന്നും പിടികൂടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.