തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍: വനിതാ കമീഷന്റെ ദ്വിദിന ക്യാമ്പിന് തുടക്കം

Jun 21, 2025
തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍: വനിതാ കമീഷന്റെ ദ്വിദിന ക്യാമ്പിന് തുടക്കം
womens development corporation

കോഴിക്കോട്:കേരള വനിതാ കമീഷന്‍ കോഴിക്കോട് എലത്തൂര്‍ തീരദേശ മേഖലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിന് തുടക്കമായി. തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമാണ് ക്യാമ്പ് ഒരുക്കിയത്. ഏകോപന യോഗം എലത്തൂര്‍ സേതു സീതാറാം സ്‌കൂളില്‍ കേരള വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനാണ് പ്രത്യേക മേഖല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കേരളത്തിലെ 11 തീരദേശ മേഖലകളിലും ഒമ്പത് ഗോത്രമേഖലകളിലും പ്ലാന്റേഷന്‍ മേഖലയിലും ക്യാമ്പ് നടത്തിയതിലൂടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശിപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പോലീസ്, എക്‌സൈസ്, ആരോഗ്യം, ഫിഷറീസ് തുടങ്ങിയ വകുപ്പുകള്‍ തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി നടപ്പാക്കിവരുന്ന പദ്ധതികളും മേഖലയിലെ പ്രതിസന്ധികളും യോഗത്തില്‍ വിശദീകരിച്ചു.
യോഗത്തില്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ വി കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കമീഷന്‍ മെമ്പര്‍ സെക്രട്ടറി വൈ ബി ബീന, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ ജയശ്രീ, പ്രൊജക്റ്റ് ഓഫീസര്‍ എന്‍ ദിവ്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായ ഗൃഹസന്ദര്‍ശനം കമീഷന്‍ ചെയര്‍പേഴ്സന്റെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 21) എലത്തൂര്‍ തീരമേഖലയില്‍ നടക്കും. 'ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍' എന്ന വിഷയത്തില്‍ സേതു സീതാറാം സ്‌കൂളില്‍ സെമിനാറും സംഘടിപ്പിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.