തെളിവായി ഒരു തുണ്ട് കടലാസ്
നാല് ദിവസത്തിനകം കൊലയാളിയെ പിടിച്ച് തൃശ്ശൂർ സിറ്റി പോലീസ്.
തൃശൂർ മെട്രോ ഹോസ്പിറ്റലിനു സമീപത്തുള്ള ആളൊഴിഞ്ഞ കാടു പിടിച്ചു കിടക്കുന്ന ഒരു കിണറ്റിൽ ഒരാളുടെ മൃതദേഹം കിടക്കുന്നുണ്ട് എന്ന് പറഞ്ഞു കൊണ്ടു 2025 ഫെബ്രുവരി എട്ടിന് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ call വരുന്നു.
സ്റ്റേഷനിൽ നിന്ന് CI ജിജോയും പാർട്ടിയും സ്ഥലത്തെത്തി പരിശോധിച്ചതിൽ ഏകദേശം 4 ദിവസത്തോളം പഴക്കമുള്ള ദുർഗന്ധം വന്ന് പുഴു അരിച്ചു തുടങ്ങിയ രീതിയിൽ ഒരു പുരുഷ ശരീരം, ബോഡി പുറത്തെടുത്തു പരിശോധിച്ചതിൽ പുറമെ പരിക്കുകളൊന്നും ഇല്ലാത്ത 55 വയസ്സോളം പ്രായം തോന്നുന്ന ശരീരം. ഇൻക്വസ്റ്റ് കഴിഞ്ഞു പോസ്റ്റ്‌മാട്ടം കഴിഞ്ഞപ്പോൾ പ്രാഥമിക നിഗമനം വെള്ളം കുടിച്ചു മരിച്ചതാകാം എന്നായിരുന്നു. മൃതശരീരത്തിൽ ധരിച്ച ഡ്രെസ്സിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നും മരിച്ച ആളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു.
പിന്നീട് തൃശൂർ ടൗൺ ACP സലീഷ് N ശങ്കരനും, ഈസ്റ്റ് CI ജിജോയും വിവരങ്ങൾ സിറ്റി പോലീസ് കമ്മിഷണറെ ധരിപ്പിക്കുകയും ,കമ്മിഷണർ അസ്വഭാവികമായി എന്തെങ്കിലും ഉണ്ടോ എന്ന് രഹസ്യമായി അന്വേഷിക്കാൻ നിർദ്ദേശ്ശിക്കുകയും ചെയ്തു.
തുടർന്ന് ACP യുടെയും, CI യുടെയും കീഴിൽ പ്രത്യേക അന്വേഷണ സംഘം ഇതു രഹസ്യമായി അന്വേഷിച്ചു.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്,
അന്വേഷണ സംഘം സംഭവസ്ഥലം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ബലപ്രയോഗത്തിന്റെയോ , അടിപിടി നടന്നതോ ആയ ഒരു ലക്ഷണവും കണ്ടെത്താനായില്ല, ആകെ കിട്ടിയതോ ഒരു തുണ്ട് കടലാസ്സ് അതാണെങ്കിലോ “ബീവറേജ് ബില്ല് “.
അന്വേഷണ സംഘം നേരെ മെട്രോ ഹോസ്പിറ്റൽ പരിസരത്തുള്ള ബീവറേജ് ഷോപ്പിലേക്ക്, ബില്ലിന്റെ ടൈം വെച്ച് CCTV നോക്കിയതിൽ ബില്ല് ഉടമയെ കണ്ടെത്തി, ഡ്രസ്സ് കോഡ് നോക്കിയപ്പോൾ മരണപെട്ട ആൾ തന്നെ, തുടർന്നുള്ള ക്യാമറകൾ പരിശോധിച്ചു, മരണപ്പെട്ട ആൾ ഒറ്റക്കല്ല, കൂടെ വേറെയും ആളുകൾ, നേരെ പോയത് സംഭവസ്ഥലം നടന്ന പറമ്പിലേക്ക് സമയം രാവിലെ ഏകദേശം 10:15, തുടർന്ന് പോലീസ് സമീപ പ്രദേശത്തെ ക്യാമറകൾ പരിശോധിച്ചു, വാങ്ങിയ മദ്യം കഴിഞ്ഞു അടുത്തത് വാങ്ങാനായി സംഘം വീണ്ടും പോകുന്നു, തിരിച്ചു 11:45 നോട് കൂടി മദ്യം വാങ്ങി പറമ്പിലെത്തുന്നു, 10 മിനിറ്റ് കഴിഞ്ഞ് സംഘത്തിലെ ഒരാൾ അവിടെനിന്നും പോകുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അടുത്ത ആളും പുറത്തെത്തി, ഈ സമയം പറമ്പിൽ മരണപെട്ട ആളും കൂടെ മറ്റൊരാളും മാത്രമായി. മിനിറ്റുകൾ കഴിഞ്ഞപ്പോൾ അടുത്ത ആളും പുറത്തേക്ക്, ഒരാളെ മാത്രം കാണാനില്ല (മരണപെട്ട സന്തോഷ് ).
ഇതിൽ ഒരാൾ വൈകിട്ട് 5 മണിയോടുകൂടി വീണ്ടും സംഭവസ്ഥലം സന്ദർശിച്ചതും cctv യിൽ കണ്ടതോടുകൂടി പോലീസ് ഉറപ്പിച്ചു ഇതു സാധാരണ മരണം അല്ല.
കൂടെ ഉണ്ടായിരുന്നവരിൽ ആരാണ് ഇത് ചെയ്തത്, ഒന്നിച്ചാണോ, ഒറ്റക്കാണോ,എല്ലാരും ഫോണോ, വീടോ, ഒന്നും ഇല്ലാതെ അലഞ്ഞു നടക്കുന്നവർ, എല്ലാവരെയും identify ചെയ്ത അന്വേഷണ സംഘo മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു, സംഭവം പുറത്തു പോകാതെ രഹസ്യമായി അന്വേഷണം നടത്തി.
ഒരാളെ കൂർക്കഞ്ചേരി പൂയം ദിവസം പൂര പറമ്പിൽ നിന്നും പിടികൂടി, സ്റ്റേഷനിൽ കൊണ്ടു വന്ന് ചോദിച്ചു .എനിക്കൊന്നും അറിയില്ല. ഞാൻ അന്ന് സ്ഥലത്തില്ല എന്നായി മറുപടി. തെളിവ് സഹിതം മുന്നിൽ നിരത്തിയപ്പോൾ മറുപടി മാറി, ഞാനല്ല സാർ, അവനാണ് എനിക്ക് പേരറിയില്ല അവിടെ വെച്ച് പരിചയപ്പെട്ടതാണ്, ഞാൻ ചോദിച്ചു സന്തോഷ് എവിടെ എന്ന്, അവൻ സന്തോഷിനെ കാലുവാരി കിണറ്റിൽ എറിഞ്ഞുന്നു പറഞ്ഞു, പുറത്തു പറഞ്ഞാൽ എന്നേം കൊല്ലും എന്ന് പറഞ്ഞു.
തുടർന്ന് പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ പ്രതിയായ തൃശ്ശൂർ ചേറൂർ സ്വദേശി പുറക്കോട്ടു വീട്ടിൽ ചന്ദ്രൻ മകൻ വിനയൻ (36 വയസ്സ് )നെ യാണ് ഗുരുവായൂരിൽ നിന്നും പിടികൂടിയത്.
മദ്യത്തിന്റെ പുറത്തു പറ്റിയതാണ് സാർ, ഒന്നും രണ്ടും പറഞ്ഞു വഴക്കായി സാർ. എന്റെ കഴുത്തിനു പിടിച്ചു, ഞാൻ കാലുവാരി കിണറ്റിൽ ഇട്ടു,വൈകിട്ട് വന്ന് ഒന്ന് കൂടി കിണറ്റിൽ നോക്കി, ബോഡി കണ്ടില്ല, ഞാൻ ഇവിടെ നിന്ന് വിട്ടു .......
“There is no such thing as a perfect crime,There will be some evidence or links in every cases,Our success lies in discovering them."(മികച്ച കുറ്റ കൃത്യം എന്ന ഒന്നില്ല, എല്ലാ കേസ്സുകളിലും എന്തെങ്കിലും ലിങ്കുകളോ, തെളിവുകളോ ഉണ്ടാകും, അത് കണ്ടെത്തുന്നതിലാണ് നമ്മുടെ വിജയം. )
ഇവിടെ ഞങ്ങൾക്ക് കിട്ടിയത് ഒരു ബീവറേജ് ബില്ല് ആണ്. ..
കമ്മിഷണർ ആർ. ഇളങ്കോ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ ACP സലീഷ് N ശങ്കരൻ, CI ജിജോ M.J ,ASI ദുർഗാലക്ഷ്മി, CPO ഹരീഷ്കുമാർ P, CPO ദീപക് V.B, GSCPO സൂരജ് K.R, CPO അജ്മൽ M.S, CPO നസീബ് M.ണ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.