കോട്ടയം ജില്ലയില്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയത് ഏഴുപേര്‍,ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്റ് എംസിസി കണ്‍ട്രോള്‍ റൂം_ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിരീക്ഷണത്തിലാണ്,

പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ ആപ്പിലൂടെ ലഭിച്ചത് 162 പരാതികള്‍

Mar 21, 2026
കോട്ടയം ജില്ലയില്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയത് ഏഴുപേര്‍,ഇന്റഗ്രേറ്റഡ് കമാന്‍ഡ്  ആന്റ് എംസിസി കണ്‍ട്രോള്‍ റൂം_ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിരീക്ഷണത്തിലാണ്,
KOTTAYAM COLLECTOR

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇന്നലെ(ശനിയാഴ്ച) നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഏഴുപേര്‍. കോട്ടയം, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ടുപേര്‍ വീതവും ചങ്ങനാശേരി,കടുത്തുരുത്തി,പുതുപ്പള്ളി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ്  പത്രിക നല്‍കിയത്.ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം എട്ടായി. ഞായര്‍ പത്രിക സ്വീകരിക്കില്ല. നാളെ(മാര്‍ച്ച് 23 തിങ്കള്‍) ഉച്ചകഴിഞ്ഞ്
മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന
വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംയോജിത കണ്‍ട്രോള്‍ റൂം
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
. ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ
മുഴുവന്‍ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകളുടെ സിസിടിവി
മോണിട്ടറിംഗ് കണ്‍ട്രോള്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ പ്രവര്‍ത്തനവും ഇവിടെ കാണാം. വിവിധ സ്‌ക്വഡുകളുടെ  ജി.പി.എസ് ട്രാക്കിംഗുംപെരുമാറ്റ
ചട്ടവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയുന്ന സീവിജില്‍
അപ്ലിക്കേഷന്റെ മേല്‍നോട്ടവും ഈ കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്. രണ്ടു
ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ നിരീക്ഷണമുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബും സന്നിഹിതയായിരുന്നു.ഫോട്ടോ ക്യാപ്ഷന്‍- കോട്ടയം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഇന്റഗ്രേറ്റഡ് കമാന്‍ഡ്  ആന്റ് എംസിസി കണ്‍ട്രോള്‍ റൂം  ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം
ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി വിജില്‍
മൊബൈല്‍ ആപ്പ് വഴി ശനിയാഴ്ച വൈകുന്നേരം അഞ്ചു വരെ ലഭിച്ചത് 162 പരാതികള്‍.

മുഴുവന്‍ പരാതികളിലും തുടര്‍ നടപടികള്‍ സ്വീകരിച്ചു. ശനിയാഴ്ച മാത്രം 84 പരാതികളാണ് ലഭിച്ചത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനെടുത്ത ശരാശരി സമയം 26.31 മിനിറ്റാണ്.തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഏതു വിവരവും ഈ സംവിധാനത്തിലൂടെ അറിയിക്കാം. പ്ലേ
സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ
ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍
എന്നിവയും നല്‍കാനാകും. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ കൈകാര്യം
ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും
കളക്ട്രേറ്റില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയും അല്ലാതെയും വിവരം നല്‍കാം. ഫോട്ടോ,
വീഡിയോ, ഓഡിയോ എന്നിവ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതിപ്പെടണം.
ഫോണില്‍ നേരത്തേ ശേഖരിച്ചിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലില്‍ അപ്
ലോഡ് ചെയ്യാനാവില്ല. പരാതികള്‍  ഉടന്‍തന്നെ  നിയോജക മണ്ഡലങ്ങളിലെ
സക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളയിംഗ് സ്‌ക്വാഡ്, ആന്റി
ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയാണ്
പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സി വിജില്‍ ഇന്‍വെസ്റ്റിഗേറ്റര്‍
ആപ്ലിക്കേഷന്‍ മുഖേനയാണ് പരാതിയുടെ ലൊക്കേഷന്‍ കണ്ടെത്തുക.പരാതി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്- https://play.google.com/store/apps/details?id=in.nic.eci.cvigil.  സി വിജില്‍ മോണിട്ടറിംഗ് സെല്ലിലെ ഫോണ്‍ നമ്പര്‍- 0481 2921088.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.