പാങ്ങോട് സൈനിക കേന്ദ്രത്തിൽ വിരമിച്ച സൈനികരെ ആദരിച്ച് കേരളാ ഗവർണർ

സൈനികർ നയിക്കുന്ന ബൈക്ക് റാലി (വീര യാത്ര) ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു നിർബന്ധിത സൈനിക പരിശീലനം യുവാക്കൾക്ക് അത്യാവശ്യം : ഗവർണർ

Aug 18, 2025
പാങ്ങോട് സൈനിക കേന്ദ്രത്തിൽ വിരമിച്ച സൈനികരെ ആദരിച്ച് കേരളാ  ഗവർണർ
KERALA GOVERNOR

പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ ഇന്ന് (2025 ആഗസ്റ്റ് 18)  നടന്ന ചടങ്ങിൽ  ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  വിരമിച്ച സൈനികരെ ആദരിച്ചു.   പൂർവ്വ സൈനികരുടെ രാഷ്ട്രത്തിനായുള്ള സംഭാവനകൾക്കും സമർപ്പണത്തിനും  സേവനത്തിനും ഗവർണർ നന്ദി പ്രകടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രം മേധാവി  ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, അഡ്മിൻ കമാൻഡന്റ് കേണൽ അപൂർവ പ്രിയദർശിനി, കമാൻഡിംഗ് ഓഫീസർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മറ്റു സൈനികർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 'ശൗര്യം', 'ശക്തി', ' ആദരം' എന്നീ വിഷയങ്ങൾ പ്രമേയമാക്കിയാണ് ഗവർണർ പൂർവ്വ സൈനികരെ ആദരിച്ചത്. വിരമിച്ച സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ, യുവാക്കൾക്ക് അച്ചടക്കമുള്ള പൗരന്മാരാകാൻ നിർബന്ധിത സൈനിക പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗവർണർ ഊന്നിപ്പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി സൈനികർ നൽകിയ വീരത്വത്തെയും ത്യാഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. 

  മദ്രാസ് റെജിമെന്റിന്റെ 250-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി,     രണ്ടാം ബറ്റാലിയൻ്റെ നേതൃത്വത്തിൽ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച 'വീർ യാത്ര' അനുസ്മരണ ബൈക്ക് റാലി ബഹുമാനപ്പെട്ട കേരള ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും 23 സ്ഥലങ്ങളിലായി 1350 കിലോമീറ്റർ റാലി സഞ്ചരിക്കും. 25 സൈനികരുമായി ആരംഭിച്ച റാലിയിൽ യാത്രാമദ്ധ്യേ  40-ലധികം സൈനികരും  അണിചേരും. റാലി അതിന്റെ മഹത്തായ വീര പാരമ്പര്യം പ്രദർശിപ്പിക്കുക മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളമുള്ള ഏകദേശം 3000 വിമുക്തഭടന്മാരെ  ആദരിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.