വി .അൽഫോൻസാമ്മ നമ്മുടെ ഭക്തിയുടെ പൂർത്തീകരണം : മാർ ജോസഫ് കല്ലറങ്ങാട്ട് 10 ദിവസം നീണ്ടു നിൽക്കുന്ന വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടനത്തിന്റെ തിരുന്നാൾ കോടി ഉയർന്നു

Jul 19, 2024
വി .അൽഫോൻസാമ്മ നമ്മുടെ ഭക്തിയുടെ പൂർത്തീകരണം : മാർ ജോസഫ്  കല്ലറങ്ങാട്ട്   10 ദിവസം നീണ്ടു നിൽക്കുന്ന വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടനത്തിന്റെ തിരുന്നാൾ കോടി ഉയർന്നു
ഭരണങ്ങാനം :വി .അൽഫോൻസാമ്മ നമ്മുടെ ഭക്തിയുടെ പൂർത്തീകരണമാണെന്നും ,ആ വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥരാണെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് .10 ദിവസം നീണ്ടു നിൽക്കുന്ന വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടനത്തിന്റെ തിരുന്നാൾ കോടി ഉയർത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കൊടിയേറ്റ് ചടങ്ങുകളിൽ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാ സിസ് ആനിത്തോട്ടം, വൈസ് റെക്ടർ ഫാ. ആൻ്റണി തോണ ക്കര എന്നിവർ പങ്കെടുത്തു.  തിരുന്നാൾ ദിവസങ്ങളിൽ മേജർ ആർച്ച് ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, കർദി നാൾ ബസേലിയോസ് മാർ ക്ലി മീസ് കാതോലിക്കാ ബാവ, കർ ദിനാൾ മാർ ജോർജ് ആലഞ്ചേ രി, മാർ ജോസഫ് പെരുന്തോ ട്ടം, മാർ ജോർജ് മഠത്തിക്കണ്ടം, മാർ റെമിജിയൂസ് ഇഞ്ചനാനി യിൽ മാർ ജോസ് പുളിക്കൽ,

മാർ മാത്യു അറയ്ക്കൽ, മാർ പ്രിൻ സ് പാണേങ്ങാടൻ, മാർ സെ ബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മാർ തോമസ് തറയിൽ എന്നി വർ കുർബാന അർപ്പിച്ച് സന്ദേ ശം നൽകും.

പ്രധാന തിരുനാൾ ദിവ സമായ 28-ന് രാവിലെ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. തുടർന്ന് ഏഴിന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കബ റിടത്തിൽ കുർബാനയർപ്പി ക്കും. ഇടവകദേവാലയത്തിൽ രാവിലെ 10.30-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.

തിരുനാളിൻ്റെ എല്ലാ ദിവ സങ്ങളിലും രാവിലെ 5.30, 6.45, 8.30, 10, 11.30, ഉച്ചകഴിഞ്ഞ് 2.30, നാല്, അഞ്ച്, ഏഴ് എന്നീ സമയങ്ങളിൽ കുർ ബാന തീർഥാടനകേന്ദ്രത്തിലു ണ്ടായിരിക്കും.രാവിലെ 11.30-ന് കുർബാന ബിഷപ്പുമാരുടെ കാർമികത്വ ത്തിലായിരിക്കും. എല്ലാ ദിവസ വും വൈകീട്ട് 6.15-ന് ജപമാല പ്രാർഥനയും നടത്തും.

തിരുനാളിൻറെ സുഗമമായ നടത്തിപ്പിന് പള്ളിക്കമ്മിറ്റി അംഗങ്ങളും ഷ്റൈനിലെ 101 അംഗ വൊളൻ്റിയർമാരും പ്ര വർത്തനസജ്ജമായിട്ടുണ്ട്.പൊതുജനങ്ങൾക്ക് വാഹന ങ്ങൾ പാർക്കുചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.