പോലീസ് തലപ്പത്ത് അഴിച്ചുപണി; എം.ആർ. അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രാഹം വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് തലപ്പത്ത് അഴിച്ചുപണി. എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു.
മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.
ബൽറാം കുമാർ ഉപാധ്യായ പോലീസ് അക്കാദമി ഡയറക്ടർ, കെ. സേതുരാമൻ ജയിൽ വകുപ്പ് മേധാവി, എഡിജിപി മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചു.
ജി.സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐജിയായും പി. പ്രകാശ് കോസ്റ്റൽ പോലീസ് ഐജി, എ.അക്ബർ ഇന്റേണൽ സെക്യൂരിറ്റി ഐജിയായും നിയമിച്ചു.
അനധികൃത സ്വത്ത് സമ്പാദനം, തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ച തുടങ്ങിയ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന എം ആർ അജിത് കുമാറിന് വീണ്ടും തന്ത്രപ്രധാന സ്ഥാനത്തേക്കാണ് നിയമിച്ചിരിക്കുന്നത്. 2028 വരെ സർവീസുള്ള അജിത് കുമാർ പുതിയ പൊലീസ് മേധാവിയാകാനുള്ളവരുടെ സാദ്ധ്യതാ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
ജയിൽ മേധാവി സ്ഥാനം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നൽകിയിരിക്കുന്നത്. ഐജി സേതുരാമനാണ് ജയിൽ മേധാവിയാകുന്നത്. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നൽകി. ക്രൈംബ്രാഞ്ചിൽ നിന്നുള്ള എ അക്ബറിനെ ഇന്റലിജൻസിൽ നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐജിയാകും.കഴിഞ്ഞ ദിവസം ഐഎഎസ് തലപ്പത്തും കാര്യമായ അഴിച്ചുപണി നടന്നിരുന്നു.