ഓണത്തിന് കുടുബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും * കുടുംബശ്രീയുടെ പൂക്കളുമായി 'നിറപ്പൊലിമ' * വിഷവിമുക്ത പച്ചക്കറികൾക്ക് 'ഓണക്കനി

Jul 22, 2024
ഓണത്തിന് കുടുബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും * കുടുംബശ്രീയുടെ പൂക്കളുമായി 'നിറപ്പൊലിമ'  * വിഷവിമുക്ത പച്ചക്കറികൾക്ക് 'ഓണക്കനി

തിരുവനന്തപുരം :ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ കർഷക സംഘങ്ങൾ പൂ കൃഷി ചെയ്യുന്ന 'നിറപ്പൊലിമ 2024', വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനായുള്ള 'ഓണക്കനി 2024' പദ്ധതികൾക്ക് സംസ്ഥാനത്ത് 23ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിൽ പെരുങ്കടവിള അണമുഖത്ത് രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ഷാനവാസ് എസ് പദ്ധതി വിശദീകരിക്കും.

കുടുംബശ്രീയുടെ കീഴിലുള്ള കർഷക വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് നിറപ്പൊലിമ ഓണക്കനി പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ഓണം വിപണിയിൽ ഏറെ ആവശ്യമുള്ള ജമന്തിമുല്ലപ്പൂചെണ്ടുമല്ലിവാടാമുല്ല എന്നിവ സംസ്ഥാനത്ത് കുറഞ്ഞത് ആയിരം ഏക്കറിലെങ്കിലും കൃഷി ചെയ്യുന്നതിനാണ് 'നിറപ്പൊലിമ'യിലൂടെ ലക്ഷ്യമിടുന്നത്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ കൃഷി വകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണ കുടുംബശ്രീ മുഖേന ലഭ്യമാക്കും. പരമാവധി  വിപണന മാർഗങ്ങളും സജ്ജമാക്കും.  നിലവിൽ 3350 കർഷക സംഘങ്ങൾ 1250 ഏക്കറിൽ പൂ കൃഷിയിൽ സജീവമാണ്. ഇവർക്ക് മെച്ചപ്പെട്ട ആദായം ലഭിക്കുന്നതിനാൽ വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും  പൂ കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്. 

മലയാളികൾക്ക് നിത്യോപയോഗത്തിന് വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനാണ് 'ഓണക്കനി- 2024' തീവ്ര കാർഷിക പദ്ധതി നടപ്പാക്കുന്നത്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഈ വർഷം 2500 ഹെക്ടർ സ്ഥലത്ത് പയർപാവൽവെണ്ടയ്ക്കപടവലംനേന്ത്രക്കായചീരചേനതക്കാളിവഴുതനമുരിങ്ങമാങ്ങമുളക് എന്നിവ കൃഷി ചെയ്യും. കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനായി  ഇടനിലക്കാരെ ഒഴിവാക്കി കർഷകർ മുഖേന കാർഷികോൽപ്പന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ട് എത്തിക്കും. നിലവിൽ കുടുംബശ്രീയുടെ കീഴിൽ 11298 കർഷക സംഘങ്ങൾ 2000 ഹെക്ടറിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. തീവ്ര കാർഷിക പദ്ധതിയിലൂടെ ഈ വർഷം 20,000 പേർക്കും പൂക്കൃഷിയിലൂടെ ഓണം സീസണിൽ 5,000 പേർക്കും ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ ആകെ 25,000 കർഷക വനിതകൾക്ക് മികച്ച ഉപജീവനമാർഗമൊരുക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

മെച്ചപ്പെട്ട ഉൽപാദനത്തിനും ഉൽപന്നങ്ങൾക്ക് വിപണിലഭ്യത ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീയുടെ പിന്തുണ ലഭിക്കും. ഓണംക്രിസ്മസ്വിഷുറംസാൻ തുടങ്ങിയ വിശേഷാവസരങ്ങൾ കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എല്ലാ വിപണന മേളകളിലും കാർഷികോൽപന്നങ്ങൾ എത്തിച്ചു വിപണനം നടത്താനുള്ള അവസരവുമൊരുക്കും. 

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് സുരേന്ദ്രൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി നന്ദിയും പറയും. ജനപ്രതിനിധികൾകുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർസംസ്ഥാന ജില്ലാമിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.